ഹിറ്റ്‌ലറും ഫ്രോയിഡും തമ്മിലെന്ത്..?
എസ്.ജയചന്ദ്രന്‍ നായര്‍
29 Sep 2012
'സമയം ആസന്നമാകുമ്പോള്‍, അനാവശ്യമായി എന്നെ പീഡിപ്പിക്കാന്‍ അവരെ നിങ്ങള്‍ അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുതരണം' - മാക്‌സ് ഷൂറിനോട് സിഗ്മണ്ട് ഫ്രോയിഡ് ആവശ്യപ്പെട്ടു. ഷൂര്‍ അതിനു സമ്മതിച്ചു. ഇരുവരും ഹസ്തദാനം ചെയ്ത് ആ വാക്ക് ഉറപ്പിച്ചു. മാര്‍ക്ക് എഡ്മണ്ട്‌സണ്‍ (Mark Edmundson) എഴുതിയ ദ് ഡെത്ത് ഓഫ് സിഗ്മണ്ട് ഫ്രോയിഡ് (The Death of Sigmund Freud: The Legacy of His Last Days) എന്ന ഗ്രന്ഥത്തിലെ ഒരു വാക്യമാണിത്. എണ്‍പത്തിമൂന്നാമത്തെ വയസ്സില്‍ കഥാവശേഷനാകുമ്പോള്‍, പതിനാറ് കൊല്ലമായി ദയാലേശമില്ലാതെ അദ്ദേഹത്തെ പീഡിപ്പിച്ചിരുന്ന കാന്‍സര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു. സ്‌നേഹിതനായ ആര്‍നോള്‍ഡ് സ്വെയ്ഗിനെഴുതിയ ഒരു കത്തില്‍ രോഗപീഡയെ പരാമര്‍ശിക്കവേ അദ്ദേഹമെഴുതി: 'പതിനാറു കൊല്ലമായി ഞാനെന്റെ ജീവിതം പങ്കുവച്ചിരുന്ന എന്റെ പ്രിയപ്പെട്ട കാന്‍സര്‍ വീണ്ടും കാഠിന്യമുള്ളതാകാന്‍ പോകുന്നുവെന്നതില്‍ എനിക്ക് സംശയമേയില്ല. അതു സംഭവിക്കുമ്പോള്‍ ഞങ്ങളില്‍ ആരായിരിക്കും കരുത്തനെന്ന് ആര്‍ക്കും ദീര്‍ഘദര്‍ശനം ചെയ്യാനാവില്ല.' രോഗത്തിന്റെ നിത്യസാന്നിധ്യവുമായി പൊരുത്തപ്പെട്ട് ജീവിക്കുകയും മനുഷ്യരാശിയുടെ മാനസികമായ ഭൂമിശാസ്ത്രത്തിന്റെ അതിരുകള്‍ തിരുത്തിയെഴുതുന്നതില്‍ അവിശ്രാന്തമായി മുഴുകുകയും ചെയ്ത മഹാനായ ആ മനുഷ്യനെ, അന്ത്യം വേദനാനിര്‍ഭരമായിരിക്കുമെന്ന യാഥാര്‍ഥ്യം പരിഭ്രമിപ്പിച്ചില്ല. രോഗത്തോടൊപ്പം ജീവിച്ച അദ്ദേഹത്തിന്റെ അന്ത്യദിവസങ്ങളും ഹിറ്റ്‌ലറുടെ ആധിപത്യവും ഇടകലര്‍ത്തി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.
മനുഷ്യനില്‍ നിര്‍ലീനമായിട്ടുള്ള സ്വേച്ഛാധിപത്യവാസന ഹിറ്റ്‌ലര്‍ എത്തുന്നതിന് എത്രയോ മുന്‍പേ ഫ്രോയിഡ് കണ്ടെത്തിയിരുന്നതായി സൂചിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താവ്, നാസിസത്തിന്റെ പെരുവെള്ളപ്പാച്ചിലില്‍ ഭരണകൂടങ്ങള്‍ കടലാസുതോണികളായി മുങ്ങിത്താഴുന്നത് നാടകീയമായി ആവിഷ്‌കരിച്ചിരിക്കുന്നു. പാണ്ഡിത്യത്തിന്റെ ഭാണ്ഡം ഭേസാത്തവിധം ലളിതശൈലിയിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ആ നിഷ്ഠുരസത്യങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ആലേഖനം ചെയ്യുന്നത്.
ലോകത്തെ പരിവര്‍ത്തിപ്പിച്ച രണ്ടുപേര്‍ (വില്യം ബ്ലേക്ക് വിശേഷിപ്പിച്ച ആത്മീയശത്രുക്കള്‍) വിയന്നയില്‍ 1909-ല്‍ വസിക്കുന്നുണ്ടായിരുന്നു. സൈക്കോഅനാലിസിസിലൂടെ പ്രശസ്തനായ സിഗ്മണ്ട് ഫ്രോയിഡായിരുന്നു അവരില്‍ ഒരാള്‍. അന്‍പത്തിമൂന്നു വയസ്സുണ്ടായിരുന്ന അദ്ദേഹം, സര്‍ഗശക്തിയുടെ പാരമ്യത്തിലായിരുന്നു. മറ്റേയാള്‍, ചെറുപ്പമായിരുന്നു. മനുഷ്യരാശിയില്‍ മറ്റൊരു വിധത്തിലുള്ള ആഘാതമേല്പിച്ചയാള്‍. ശില്പിയും ചിത്രമെഴുത്തുകാരനുമായി ജീവിതവിജയം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ വിയന്നയില്‍ വന്നത്. ഒരു കൊച്ചുവീട്ടില്‍ സ്‌നേഹിതനുമൊത്ത് താമസിച്ച അയാള്‍ സമയം ചെലവിട്ടത് വായിച്ചും ചിത്രങ്ങള്‍ വരച്ചും എഴുതിയും സംഗീതം സൃഷ്ടിച്ചുമായിരുന്നു. അതിലൂടെ അയാള്‍ സ്വപ്‌നങ്ങള്‍ നെയ്തു. പക്ഷേ, ആര്‍ട്ട് സ്‌കൂളോ അധ്യാപകരോ അയാളെ സ്വീകരിച്ചില്ല.
യാതൊരു കഴിവുമില്ലാത്തവനെന്നു പറഞ്ഞ ഏവരും അവനെ ആട്ടിയോടിച്ചു. അമ്മയുടെ മരണത്തോടെ കൈവന്ന ചെറിയൊരു സംഖ്യയായിരുന്നു അവന്റെ മൂലധനം. അതും ചെലവായിക്കഴിഞ്ഞു. അതോടെ അവന്‍ അപ്രത്യക്ഷനായി. കുറച്ചുകാലം അവന്‍ തെരുവുകളില്‍ ജീവിച്ചു. വീട്ടുനടകളിലും പാര്‍ക്കിലെ ബെഞ്ചുകളിലും കിടന്നുറങ്ങി. ഭക്ഷണത്തിനായി യാചിക്കുകപോലും ചെയ്തിരുന്നു. ഒടുവില്‍, പുരുഷന്മാര്‍ക്കുമാത്രം ആശ്രയം നല്‍കിയ ഒരു അഭയാലയത്തില്‍ അവന്‍ എത്തിപ്പെട്ടു. പോസ്റ്റുകാര്‍ഡുകള്‍ പെയിന്റു ചെയ്ത് അവ തെരുവുകളില്‍ കൊണ്ടുനടന്ന് വിറ്റായിരുന്നു അവന്‍ ജീവിച്ചത്. കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും വെറുക്കുകയും ശപിക്കുകയും ചെയ്തു വളര്‍ന്ന ആ ചെറുപ്പക്കാരനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലറായി ലോകത്തെ ഞെട്ടിവിറപ്പിച്ചത്. 1909-ല്‍ ഹിറ്റ്‌ലര്‍ തെരുവുകളില്‍ ജീവിക്കുമ്പോള്‍, ഏകാന്തതയുടെ കൂടുപൊട്ടിച്ച് മാനസികാപഗ്രഥനത്തിന്റെ കാണാപ്പുറങ്ങളിലെത്തിയ ഫ്രോയിഡ് സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചുള്ള പുതിയ നിഗമനങ്ങള്‍ ലോകത്തിനു മുന്‍പില്‍ സമര്‍പ്പിക്കുകയായിരുന്നു. കാള്‍ യുങ്, സാന്തോര്‍ ഫെറന്‍സി, ഏണസ്റ്റ് ജോണ്‍സ് എന്നീ അനുയായികളുമൊത്ത് അമേരിക്ക സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും മാനസികാപഗ്രഥനത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പണ്ഡിത സദസ്സുകളില്‍ അവതരിപ്പിക്കുകയും ചെയ്തശേഷം മടങ്ങിയെത്തിയ ഫ്രോയിഡ് അധികാരത്തെ ആഴത്തില്‍ പരിശോധിച്ചുതുടങ്ങിയിരുന്ന കാലം. ആ കാലത്തെപ്പറ്റി എഴുതുന്ന ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ സങ്കല്പിക്കുന്നു: '1909-ലെ തണുത്തുറഞ്ഞ ഒരു ശിശിരസായാഹ്നത്തില്‍ ഹിറ്റ്‌ലറും ഫ്രോയിഡും തെരുവില്‍വച്ച് മുഖാമുഖം കണ്ടിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ദരിദ്രനായ ഒരാള്‍, ഒരു സ്ട്രീറ്റ് റാറ്റായ ഹിറ്റ്‌ലര്‍. ഒരുപക്ഷേ, അയാളുടെ ദൈന്യതയില്‍ ഫ്രോയിഡിന് സങ്കടം തോന്നിയെന്നിരിക്കും. കീറിപ്പറിഞ്ഞ ഓവര്‍ക്കോട്ടും ഇളകിപ്പഴയതായ ഷൂസും ഫ്രോയിഡിന്റെ കണ്ണില്‍പ്പെടാതിരിക്കാനായി ഹിറ്റ്‌ലര്‍ ഒഴിഞ്ഞേക്കാം. കാര്യങ്ങള്‍ മോശമായ സ്ഥിതിയിലായിരുന്നെങ്കില്‍, യാചനയുടെ കൈ ഹിറ്റ്‌ലര്‍ ഉയര്‍ത്തുകയും ഫ്രോയിഡ് വല്ലതും നല്‍കുകയും ചെയ്‌തെന്നിരിക്കും.'
ഒടുവില്‍ ദരിദ്രനായ ഹിറ്റ്‌ലര്‍ നാസി സാമ്രാജ്യം കെട്ടിപ്പടുക്കുകയും എല്ലാ തിന്മകളുടെയും കേദാരമായി അദ്ദേഹം വിശേഷിപ്പിച്ച ജൂതന്മാരെ കൊല്ലുകയും ചെയ്യുന്നത് ഓസ്ട്രിയയെ കീഴടക്കിക്കൊണ്ടാണ്.

മനുഷ്യനില്‍ നിര്‍ലീനമായിട്ടുള്ള സ്വേച്ഛാധിപത്യവാസന ഹിറ്റ്‌ലര്‍ എത്തുന്നതിന് എത്രയോ മുന്‍പേ ഫ്രോയിഡ് കണ്ടെത്തിയിരുന്നതായി സൂചിപ്പിക്കുന്ന ഗ്രന്ഥകര്‍ത്താവ്, നാസിസത്തിന്റെ പെരുവെള്ളപ്പാച്ചിലില്‍ ഭരണകൂടങ്ങള്‍ കടലാസുതോണികളായി മുങ്ങിത്താഴുന്നത് നാടകീയമായി ആവിഷ്‌കരിച്ചിരിക്കുന്നു. പാണ്ഡിത്യത്തിന്റെ ഭാണ്ഡം ഭേസാത്തവിധം ലളിതശൈലിയിലാണ് ലോകത്തെ ഞെട്ടിപ്പിച്ച ആ നിഷ്ഠുരസത്യങ്ങള്‍ ഗ്രന്ഥകര്‍ത്താവ് ആലേഖനം ചെയ്യുന്നത്.
ലോകത്തെ പരിവര്‍ത്തിപ്പിച്ച രണ്ടുപേര്‍ (വില്യം ബ്ലേക്ക് വിശേഷിപ്പിച്ച ആത്മീയശത്രുക്കള്‍) വിയന്നയില്‍ 1909-ല്‍ വസിക്കുന്നുണ്ടായിരുന്നു. സൈക്കോഅനാലിസിസിലൂടെ പ്രശസ്തനായ സിഗ്മണ്ട് ഫ്രോയിഡായിരുന്നു അവരില്‍ ഒരാള്‍. അന്‍പത്തിമൂന്നു വയസ്സുണ്ടായിരുന്ന അദ്ദേഹം, സര്‍ഗശക്തിയുടെ പാരമ്യത്തിലായിരുന്നു. മറ്റേയാള്‍, ചെറുപ്പമായിരുന്നു. മനുഷ്യരാശിയില്‍ മറ്റൊരു വിധത്തിലുള്ള ആഘാതമേല്പിച്ചയാള്‍. ശില്പിയും ചിത്രമെഴുത്തുകാരനുമായി ജീവിതവിജയം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ വിയന്നയില്‍ വന്നത്. ഒരു കൊച്ചുവീട്ടില്‍ സ്‌നേഹിതനുമൊത്ത് താമസിച്ച അയാള്‍ സമയം ചെലവിട്ടത് വായിച്ചും ചിത്രങ്ങള്‍ വരച്ചും എഴുതിയും സംഗീതം സൃഷ്ടിച്ചുമായിരുന്നു. അതിലൂടെ അയാള്‍ സ്വപ്‌നങ്ങള്‍ നെയ്തു. പക്ഷേ, ആര്‍ട്ട് സ്‌കൂളോ അധ്യാപകരോ അയാളെ സ്വീകരിച്ചില്ല.
യാതൊരു കഴിവുമില്ലാത്തവനെന്നു പറഞ്ഞ ഏവരും അവനെ ആട്ടിയോടിച്ചു. അമ്മയുടെ മരണത്തോടെ കൈവന്ന ചെറിയൊരു സംഖ്യയായിരുന്നു അവന്റെ മൂലധനം. അതും ചെലവായിക്കഴിഞ്ഞു. അതോടെ അവന്‍ അപ്രത്യക്ഷനായി. കുറച്ചുകാലം അവന്‍ തെരുവുകളില്‍ ജീവിച്ചു. വീട്ടുനടകളിലും പാര്‍ക്കിലെ ബെഞ്ചുകളിലും കിടന്നുറങ്ങി. ഭക്ഷണത്തിനായി യാചിക്കുകപോലും ചെയ്തിരുന്നു. ഒടുവില്‍, പുരുഷന്മാര്‍ക്കുമാത്രം ആശ്രയം നല്‍കിയ ഒരു അഭയാലയത്തില്‍ അവന്‍ എത്തിപ്പെട്ടു. പോസ്റ്റുകാര്‍ഡുകള്‍ പെയിന്റു ചെയ്ത് അവ തെരുവുകളില്‍ കൊണ്ടുനടന്ന് വിറ്റായിരുന്നു അവന്‍ ജീവിച്ചത്. കമ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും വെറുക്കുകയും ശപിക്കുകയും ചെയ്തു വളര്‍ന്ന ആ ചെറുപ്പക്കാരനായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലറായി ലോകത്തെ ഞെട്ടിവിറപ്പിച്ചത്. 1909-ല്‍ ഹിറ്റ്‌ലര്‍ തെരുവുകളില്‍ ജീവിക്കുമ്പോള്‍, ഏകാന്തതയുടെ കൂടുപൊട്ടിച്ച് മാനസികാപഗ്രഥനത്തിന്റെ കാണാപ്പുറങ്ങളിലെത്തിയ ഫ്രോയിഡ് സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചുള്ള പുതിയ നിഗമനങ്ങള്‍ ലോകത്തിനു മുന്‍പില്‍ സമര്‍പ്പിക്കുകയായിരുന്നു. കാള്‍ യുങ്, സാന്തോര്‍ ഫെറന്‍സി, ഏണസ്റ്റ് ജോണ്‍സ് എന്നീ അനുയായികളുമൊത്ത് അമേരിക്ക സന്ദര്‍ശിക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും മാനസികാപഗ്രഥനത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ പണ്ഡിത സദസ്സുകളില്‍ അവതരിപ്പിക്കുകയും ചെയ്തശേഷം മടങ്ങിയെത്തിയ ഫ്രോയിഡ് അധികാരത്തെ ആഴത്തില്‍ പരിശോധിച്ചുതുടങ്ങിയിരുന്ന കാലം. ആ കാലത്തെപ്പറ്റി എഴുതുന്ന ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ സങ്കല്പിക്കുന്നു: '1909-ലെ തണുത്തുറഞ്ഞ ഒരു ശിശിരസായാഹ്നത്തില്‍ ഹിറ്റ്‌ലറും ഫ്രോയിഡും തെരുവില്‍വച്ച് മുഖാമുഖം കണ്ടിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ദരിദ്രനായ ഒരാള്‍, ഒരു സ്ട്രീറ്റ് റാറ്റായ ഹിറ്റ്‌ലര്‍. ഒരുപക്ഷേ, അയാളുടെ ദൈന്യതയില്‍ ഫ്രോയിഡിന് സങ്കടം തോന്നിയെന്നിരിക്കും. കീറിപ്പറിഞ്ഞ ഓവര്‍ക്കോട്ടും ഇളകിപ്പഴയതായ ഷൂസും ഫ്രോയിഡിന്റെ കണ്ണില്‍പ്പെടാതിരിക്കാനായി ഹിറ്റ്‌ലര്‍ ഒഴിഞ്ഞേക്കാം. കാര്യങ്ങള്‍ മോശമായ സ്ഥിതിയിലായിരുന്നെങ്കില്‍, യാചനയുടെ കൈ ഹിറ്റ്‌ലര്‍ ഉയര്‍ത്തുകയും ഫ്രോയിഡ് വല്ലതും നല്‍കുകയും ചെയ്‌തെന്നിരിക്കും.'
ഒടുവില്‍ ദരിദ്രനായ ഹിറ്റ്‌ലര്‍ നാസി സാമ്രാജ്യം കെട്ടിപ്പടുക്കുകയും എല്ലാ തിന്മകളുടെയും കേദാരമായി അദ്ദേഹം വിശേഷിപ്പിച്ച ജൂതന്മാരെ കൊല്ലുകയും ചെയ്യുന്നത് ഓസ്ട്രിയയെ കീഴടക്കിക്കൊണ്ടാണ്.
1909 പിന്നിട്ട് 1938-ലെത്തുമ്പോള്‍ ഹിറ്റ്‌ലര്‍ ജര്‍മനിയുടെ 'കിരീടം വയ്ക്കാത്ത രാജാവായി'ക്കഴിഞ്ഞു. രണ്ടു കൊല്ലത്തെ ഒരുക്കങ്ങള്‍ക്കുശേഷം തന്ത്രപൂര്‍വമായിരുന്നു, ഒരു വെടിപോലും പൊട്ടിക്കാതെ ഓസ്ട്രിയയെ ഹിറ്റ്‌ലര്‍ സ്വായത്തമാക്കുന്നത്. (അതിലൂടെ ഹാബ്‌സ്ബര്‍ഗ് ഭരണവും അപ്രത്യക്ഷമായി.) ആയിടയ്ക്കായിരുന്നു ഫ്രോയിഡ് കാന്‍സര്‍ രോഗിയാവുന്നത്. ഒരു ദിവസം ഇരുപതു സിഗാര്‍ വലിച്ചിരുന്ന അദ്ദേഹത്തിന്റെ കവിളെല്ലിലായിരുന്നു അര്‍ബുദം കണ്ടെത്തിയത്. പലവട്ടം ശസ്ത്രക്രിയയ്ക്കു വിധേയനായി. ആ രോഗത്തില്‍നിന്ന് നിതാന്തമായ മോചനം അസാധ്യമാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.
എന്നാല്‍, ധിഷണാവ്യാപാരത്തില്‍ വ്യാപൃതനാകുന്നതില്‍ അദ്ദേഹത്തെ അതൊന്നും തടസ്സപ്പെടുത്തിയില്ല. അസാധാരണമായ ഇച്ഛാശക്തിയുണ്ടായിരുന്ന ഫ്രോയിഡ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും സ്വാഗതം ചെയ്തു. അതൊന്നുമില്ലാത്ത ജീവിതസമരം തീവ്രമാകുകയില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഈഡിപ്പല്‍ കോംപ്ലക്‌സിനു പുറമെ, മരണാഭിലാഷമാണ് മനുഷ്യനില്‍ രൂഢമൂലമായിട്ടുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. 'ജീവിതത്തിന്റെ ലക്ഷ്യം മരണമാണെ'ന്നായിരുന്നു ഫ്രോയിഡ് എഴുതിയത്.
മ്യൂണിക്കില്‍നിന്നും വിയന്നയില്‍ ഒരു തുറന്ന കാറില്‍ സ്വസ്തികചിഹ്നം ധരിച്ചവരുടെ ആഹ്ലാദാരവത്തോടെ ഹിറ്റ്‌ലര്‍ എത്തുന്നതോടെ പഴയ ഒരു കാലം അസ്തമിക്കുകയും ക്രൂരത ഉദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ ആഗമനത്തെക്കുറിച്ച് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ വില്യം ഷൈറര്‍ (തേര്‍ഡ് റീഷിന്റെ ഉയര്‍ച്ചയും പതനവും എന്ന പ്രസിദ്ധഗ്രന്ഥമെഴുതിയ പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍) എഴുതി: 'ആ പ്രഭാതത്തില്‍ വിയന്നയെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. എല്ലാ വീടുകളിലും സ്വസ്തിക അടയാളമുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് ഇത്രയും പതാകകള്‍ എവിടെനിന്ന് അവര്‍ക്ക് കിട്ടി?' രോഗാതുരമായ ആധുനികകാലത്തിന്റെ ഇതിഹാസമെഴുതിയ കാള്‍ ക്രൗസിന്റെയും ദ് മാന്‍ വിത്തൗട്ട് ക്വാളിറ്റീസ് എന്ന മഹത്തായ നോവലെഴുതിയ റോബര്‍ട്ട് മ്യൂസിലിന്റെയും തത്ത്വശാസ്ത്രത്തില്‍ പുതിയ ദിശ സൃഷ്ടിച്ച വിറ്റ്‌ഗെന്‍സ്‌റ്റൈനിന്റെയും വിയന്ന ഇന്നലെയുടെ ഓര്‍മയായി. അവശേഷിച്ചത്, നാസികളുടെ കരങ്ങളില്‍പ്പെട്ട് ഞെങ്ങി ഞെരിഞ്ഞ് മരിക്കാനായി കാത്തിരിക്കയായിരുന്ന ഫ്രോയിഡ് ഉള്‍പ്പെടുന്ന ജൂതസമൂഹം. പതിനായിരക്കണക്കിന് ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലയച്ചെങ്കിലും അമേരിക്കയുടെ നിശ്ശബ്ദമായ ഇടപെടലിലൂടെ ഫ്രോയിഡും കുടുംബവും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പക്ഷേ, ആ പലായനത്തിനിടയില്‍ നാലു സഹോദരിമാരെ ഫ്രോയിഡിന് രക്ഷിക്കാനായില്ല. അഞ്ചു സഹോദരിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന എന്നു പേരുള്ള മൂത്ത സഹോദരി ഫ്രോയിഡിന്റെ പത്‌നിയുടെ സഹോദരനെ വിവാഹം കഴിച്ചു ന്യൂയോര്‍ക്കില്‍ 1955-ല്‍ മരിച്ചു. അഡോള്‍ഫി, മിറ്റ്‌സി, പൗളി, റോസ എന്നീ പേരുകളുള്ള നാല് സഹോദരിമാരില്‍ അഡോള്‍ഫി ഒരു ജൂത ഗെറ്റോയില്‍ പട്ടിണികിടന്നു മരിച്ചു. മറ്റു മൂന്നു സഹോദരിമാരെ ട്രെബ്‌ലിന്‍കയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോയി. 1942-ല്‍ അവിടെവച്ച് അവരെ കൊന്നു.
1938-ലാണ് ഫ്രോയിഡും കുടുംബവും ലണ്ടനിലെത്തിയത്. റീജന്റ് പാര്‍ക്ക് പശ്ചാത്തലമായ പ്രിംറോസ് ഹില്ലിലെ എല്‍സ്‌വര്‍ത്തി റോഡിലെ 39-ാം നമ്പര്‍ വസതിയായിരുന്നു അദ്ദേഹത്തിന്റെ വാസത്തിനായി, ചിരകാലസ്‌നേഹിതനായ ഏണസ്റ്റ് ജോണ്‍സ് തിരഞ്ഞെടുത്തിരുന്നത്. 'സ്വതന്ത്രനായി മരിക്കാന്‍' അവിടെ എത്തിയതിനെക്കുറിച്ച് അദ്ദേഹം എഴുതി: 'ഹെയില്‍ ഹിറ്റ്‌ലര്‍ എന്ന് വിളിക്കാനാണ് അപ്പോള്‍ തോന്നിയത്.' സ്വാതന്ത്ര്യത്തിലേക്ക് നടക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദമായിരുന്നു ആ വാക്കുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. വിയന്നയില്‍വച്ച് എഴുതിത്തുടങ്ങിയ മോസസ് എന്ന പ്രബന്ധം പൂര്‍ത്തിയാക്കാനായി തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരിശ്രമം. കുടുംബസഹിതം ലണ്ടനിലെത്തിയെങ്കിലും, ഏറെക്കാലമായി അദ്ദേഹം ശേഖരിച്ചു സൂക്ഷിച്ചിരുന്ന ആന്റിക്കുകളും പുസ്തകശേഖരവും ലണ്ടനില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. പിതാവിലും ഈശ്വരനിലുംനിന്നു വളര്‍ന്ന് എത്തിച്ചേരുന്ന മനുഷ്യന്റെ ആന്തരികചോദനയെപ്പറ്റി ഫ്യൂച്ചര്‍ ഓഫ് ഇല്യൂഷനില്‍ ഫ്രോയിഡ് എഴുതിയത് ഹിറ്റ്‌ലറിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ് ജര്‍മനിയും ഓസ്ട്രിയയും സൂചിപ്പിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.
മിക്കേലാഞ്ജലോയുടെ മോസസ് എന്ന ശില്പം ഉളവാക്കിയ വികാരത്തില്‍നിന്നാണ് ഫ്രോയിഡ് അദ്ദേഹത്തിന്റെ പ്രശസ്തമായ മോസസ് ആന്‍ഡ് മോണോതീയിസമെന്ന പ്രബന്ധത്തില്‍ എത്തിയത്. സീനായ് കുന്നുകളില്‍ പത്തു കല്പനകളുമായി നില്‍ക്കുന്ന മോസസിന്റെ ലക്ഷ്യം എന്തായിരുന്നു? ഉത്സവാഘോഷത്തില്‍ തിമര്‍ത്തു രസിച്ചു നില്‍ക്കുന്ന ഇസ്രേലി കൂട്ടത്തിന്റെ നേര്‍ക്ക് പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ഫലകം അദ്ദേഹം എന്തിന് വലിച്ചെറിഞ്ഞു? ഈജിപ്ഷ്യനായ മോസസിന്റെ പരിണാമത്തിലേക്കു വഴി നയിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? ഒടുങ്ങാത്ത വിവാദത്തിനു കാരണമായ ആ പ്രബന്ധത്തിന്റെ രചനയ്ക്കിടയില്‍ എത്രയോ വട്ടം ഫ്രോയിഡ് കാന്‍സറിന്റെ ആക്രമണത്തില്‍പ്പെട്ടു. പല പ്രാവശ്യം ശസ്ത്രക്രിയയ്ക്കു വിധേയനായി.
എന്നാല്‍, ധിഷണാവ്യാപാരത്തില്‍ വ്യാപൃതനാകുന്നതില്‍ അദ്ദേഹത്തെ അതൊന്നും തടസ്സപ്പെടുത്തിയില്ല. അസാധാരണമായ ഇച്ഛാശക്തിയുണ്ടായിരുന്ന ഫ്രോയിഡ് പ്രതിബന്ധങ്ങളെയും പ്രതിസന്ധികളേയും സ്വാഗതം ചെയ്തു. അതൊന്നുമില്ലാത്ത ജീവിതസമരം തീവ്രമാകുകയില്ലെന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ഈഡിപ്പല്‍ കോംപ്ലക്‌സിനു പുറമെ, മരണാഭിലാഷമാണ് മനുഷ്യനില്‍ രൂഢമൂലമായിട്ടുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു. 'ജീവിതത്തിന്റെ ലക്ഷ്യം മരണമാണെ'ന്നായിരുന്നു ഫ്രോയിഡ് എഴുതിയത്.
മ്യൂണിക്കില്‍നിന്നും വിയന്നയില്‍ ഒരു തുറന്ന കാറില്‍ സ്വസ്തികചിഹ്നം ധരിച്ചവരുടെ ആഹ്ലാദാരവത്തോടെ ഹിറ്റ്‌ലര്‍ എത്തുന്നതോടെ പഴയ ഒരു കാലം അസ്തമിക്കുകയും ക്രൂരത ഉദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ ആഗമനത്തെക്കുറിച്ച് പ്രസിദ്ധ പത്രപ്രവര്‍ത്തകനായ വില്യം ഷൈറര്‍ (തേര്‍ഡ് റീഷിന്റെ ഉയര്‍ച്ചയും പതനവും എന്ന പ്രസിദ്ധഗ്രന്ഥമെഴുതിയ പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍) എഴുതി: 'ആ പ്രഭാതത്തില്‍ വിയന്നയെ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. എല്ലാ വീടുകളിലും സ്വസ്തിക അടയാളമുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. ഇത്ര പെട്ടെന്ന് ഇത്രയും പതാകകള്‍ എവിടെനിന്ന് അവര്‍ക്ക് കിട്ടി?' രോഗാതുരമായ ആധുനികകാലത്തിന്റെ ഇതിഹാസമെഴുതിയ കാള്‍ ക്രൗസിന്റെയും ദ് മാന്‍ വിത്തൗട്ട് ക്വാളിറ്റീസ് എന്ന മഹത്തായ നോവലെഴുതിയ റോബര്‍ട്ട് മ്യൂസിലിന്റെയും തത്ത്വശാസ്ത്രത്തില്‍ പുതിയ ദിശ സൃഷ്ടിച്ച വിറ്റ്‌ഗെന്‍സ്‌റ്റൈനിന്റെയും വിയന്ന ഇന്നലെയുടെ ഓര്‍മയായി. അവശേഷിച്ചത്, നാസികളുടെ കരങ്ങളില്‍പ്പെട്ട് ഞെങ്ങി ഞെരിഞ്ഞ് മരിക്കാനായി കാത്തിരിക്കയായിരുന്ന ഫ്രോയിഡ് ഉള്‍പ്പെടുന്ന ജൂതസമൂഹം. പതിനായിരക്കണക്കിന് ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലയച്ചെങ്കിലും അമേരിക്കയുടെ നിശ്ശബ്ദമായ ഇടപെടലിലൂടെ ഫ്രോയിഡും കുടുംബവും ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടു. പക്ഷേ, ആ പലായനത്തിനിടയില്‍ നാലു സഹോദരിമാരെ ഫ്രോയിഡിന് രക്ഷിക്കാനായില്ല. അഞ്ചു സഹോദരിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന എന്നു പേരുള്ള മൂത്ത സഹോദരി ഫ്രോയിഡിന്റെ പത്‌നിയുടെ സഹോദരനെ വിവാഹം കഴിച്ചു ന്യൂയോര്‍ക്കില്‍ 1955-ല്‍ മരിച്ചു. അഡോള്‍ഫി, മിറ്റ്‌സി, പൗളി, റോസ എന്നീ പേരുകളുള്ള നാല് സഹോദരിമാരില്‍ അഡോള്‍ഫി ഒരു ജൂത ഗെറ്റോയില്‍ പട്ടിണികിടന്നു മരിച്ചു. മറ്റു മൂന്നു സഹോദരിമാരെ ട്രെബ്‌ലിന്‍കയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ കൊണ്ടുപോയി. 1942-ല്‍ അവിടെവച്ച് അവരെ കൊന്നു.
1938-ലാണ് ഫ്രോയിഡും കുടുംബവും ലണ്ടനിലെത്തിയത്. റീജന്റ് പാര്‍ക്ക് പശ്ചാത്തലമായ പ്രിംറോസ് ഹില്ലിലെ എല്‍സ്‌വര്‍ത്തി റോഡിലെ 39-ാം നമ്പര്‍ വസതിയായിരുന്നു അദ്ദേഹത്തിന്റെ വാസത്തിനായി, ചിരകാലസ്‌നേഹിതനായ ഏണസ്റ്റ് ജോണ്‍സ് തിരഞ്ഞെടുത്തിരുന്നത്. 'സ്വതന്ത്രനായി മരിക്കാന്‍' അവിടെ എത്തിയതിനെക്കുറിച്ച് അദ്ദേഹം എഴുതി: 'ഹെയില്‍ ഹിറ്റ്‌ലര്‍ എന്ന് വിളിക്കാനാണ് അപ്പോള്‍ തോന്നിയത്.' സ്വാതന്ത്ര്യത്തിലേക്ക് നടക്കാന്‍ സാധിച്ചതിലുള്ള ആഹ്ലാദമായിരുന്നു ആ വാക്കുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. വിയന്നയില്‍വച്ച് എഴുതിത്തുടങ്ങിയ മോസസ് എന്ന പ്രബന്ധം പൂര്‍ത്തിയാക്കാനായി തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരിശ്രമം. കുടുംബസഹിതം ലണ്ടനിലെത്തിയെങ്കിലും, ഏറെക്കാലമായി അദ്ദേഹം ശേഖരിച്ചു സൂക്ഷിച്ചിരുന്ന ആന്റിക്കുകളും പുസ്തകശേഖരവും ലണ്ടനില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. പിതാവിലും ഈശ്വരനിലുംനിന്നു വളര്‍ന്ന് എത്തിച്ചേരുന്ന മനുഷ്യന്റെ ആന്തരികചോദനയെപ്പറ്റി ഫ്യൂച്ചര്‍ ഓഫ് ഇല്യൂഷനില്‍ ഫ്രോയിഡ് എഴുതിയത് ഹിറ്റ്‌ലറിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതാണ് ജര്‍മനിയും ഓസ്ട്രിയയും സൂചിപ്പിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു.

മിക്കേലാഞ്ജലോയുടെ മോസസ് എന്ന ശില്പം ഉളവാക്കിയ വികാരത്തില്‍നിന്നാണ് ഫ്രോയിഡ് അദ്ദേഹത്തിന്റെ പ്രശസ്തമായ മോസസ് ആന്‍ഡ് മോണോതീയിസമെന്ന പ്രബന്ധത്തില്‍ എത്തിയത്. സീനായ് കുന്നുകളില്‍ പത്തു കല്പനകളുമായി നില്‍ക്കുന്ന മോസസിന്റെ ലക്ഷ്യം എന്തായിരുന്നു? ഉത്സവാഘോഷത്തില്‍ തിമര്‍ത്തു രസിച്ചു നില്‍ക്കുന്ന ഇസ്രേലി കൂട്ടത്തിന്റെ നേര്‍ക്ക് പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ഫലകം അദ്ദേഹം എന്തിന് വലിച്ചെറിഞ്ഞു? ഈജിപ്ഷ്യനായ മോസസിന്റെ പരിണാമത്തിലേക്കു വഴി നയിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? ഒടുങ്ങാത്ത വിവാദത്തിനു കാരണമായ ആ പ്രബന്ധത്തിന്റെ രചനയ്ക്കിടയില്‍ എത്രയോ വട്ടം ഫ്രോയിഡ് കാന്‍സറിന്റെ ആക്രമണത്തില്‍പ്പെട്ടു. പല പ്രാവശ്യം ശസ്ത്രക്രിയയ്ക്കു വിധേയനായി.
എഴുതാന്‍ സാധിക്കാതെ ശാരീരികമായ അവശതയ്ക്ക് അദ്ദേഹം കീഴ്‌പ്പെട്ടു. രോഗികളെ കാണാനോ അവരുടെ മാനസികാസ്വസ്ഥതകള്‍ കണ്ടെത്താനോ സാധിക്കാതെ അദ്ദേഹം അവശനായി. ഒടുവില്‍ പുസ്തകവായനപോലും അസാധ്യമായി. (ബല്‍സാക്ക് എഴുതിയ ദ് വൈല്‍ഡ് ആസസ് സ്‌കിന്‍ എന്ന നോവലായിരുന്നു അവസാനമായി അദ്ദേഹം വായിക്കുന്നത്. ഒരു കഴുതയുടെ തൊലി ധരിച്ച റാഫേലെന്ന ഒരാളുടെ കഥ. ആ തൊലി ധരിച്ചാല്‍ എന്താഗ്രഹിച്ചാലും ഫലിക്കുമെന്ന വരം അയാള്‍ക്ക് കിട്ടുന്നു. അതനുസരിച്ച് റാഫേലിന്റെ ആഗ്രഹങ്ങള്‍ സഫലങ്ങളാകുന്നു.)
ഫ്രോയിഡ് പതുക്കെ മരണത്തിലേക്ക് അടുക്കുകയായിരുന്നു.
1939 സപ്തംബര്‍ 19. ഏണസ്റ്റ് ജോണ്‍സ് പുതിയ വസതിയായ മാര്‍സ് ഫീല്‍ഡ് ഗാര്‍ഡന്‍സില്‍ ഗുരുനാഥനെ കാണാനെത്തി. കൊതുകുവലയിട്ട കൗച്ചില്‍ പകുതി ഓര്‍മയില്‍ കിടക്കുകയായിരുന്ന അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. ഏണസ്റ്റ് ജോണ്‍സ് ഓര്‍മിക്കുന്നു: 'അദ്ദേഹം കണ്ണുകള്‍ തുറന്നു. എന്നെ തിരിച്ചറിയുകയും കൈകള്‍ ഉയര്‍ത്തുകയും ചെയ്തു. ആ കൈകള്‍ ഉയര്‍ത്തി വീശിയത് അര്‍ഥവത്തായിരുന്നു. ഒരു വിടവാങ്ങലിന്റെ സൂചന.'
ശസ്ത്രക്രിയകള്‍ മൂലം ഫ്രോയിഡിന്റെ മുഖമാകെ വികൃതമായിരുന്നു. കവിളിന്റെ ഒരു വശത്തുനിന്നും ചീഞ്ഞുനാറുന്ന ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. അടുത്തു പോയാല്‍ അസഹ്യമായ ദുര്‍ഗന്ധമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത് മകള്‍ അന്നയായിരുന്നു.
ഡോക്ടര്‍ ഷൂര്‍ തന്റെ ലോകപ്രസിദ്ധനായ രോഗിയുടെ കിടക്കയ്ക്കരികില്‍ വന്നിരുന്ന്, കൈകളില്‍ സ്പര്‍ശിച്ചു. അപ്പോള്‍ ഫ്രോയിഡ് പറഞ്ഞു: 'പ്രിയപ്പെട്ട ഷൂര്‍, നാം തമ്മില്‍ മുന്‍പ് നടത്തിയിരുന്ന സംഭാഷണം മറന്നോ? സമയം ആഗതമാകുമ്പോള്‍ എന്നെ ഉപേക്ഷിക്കുകയില്ലെന്ന് താങ്കള്‍ വാക്കു തന്നിരുന്നതല്ലേ? സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. പീഡനം മാത്രമാണ്, ഒന്നും അവശേഷിക്കുന്നില്ല.' അന്നയോട് ആലോചിക്കാനും അദ്ദേഹം ഡോക്ടറോട് അപേക്ഷിച്ചു. അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ സങ്കടത്തോടെ അന്ന അനുമതി നല്‍കി. അന്നുതന്നെ മൂന്ന് സെന്റിഗ്രാം വരുന്ന മോര്‍ഫീന്‍ ഫ്രോയിഡില്‍ ഡോക്ടര്‍ കുത്തിവച്ചു. എത്ര കഠിനമായ വേദന ഉണ്ടായാലും, ആസ്പിരിന്‍ ഒഴികെ മറ്റൊരു വേദനാസംഹാരിയും ഫ്രോയിഡ് കഴിച്ചിരുന്നില്ല. വേദനകള്‍ക്കെല്ലാം അവസാനം അവധികൊടുക്കുന്ന മോര്‍ഫീന്‍ കുത്തിവെച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. മൂന്നു പ്രാവശ്യം മോര്‍ഫീന്‍ കുത്തിവച്ചു. അതോടെ ബോധരഹിതനായെങ്കിലും, ഫ്രോയിഡില്‍നിന്ന് ജീവന്റെ പറവ പറന്നുപോയിരുന്നില്ല. ഒടുവില്‍ സപ്തംബര്‍ 23-ന് ശനിയാഴ്ച പ്രഭാതത്തില്‍, മൂന്നു മണിക്ക് ആ മഹാജീവിതം അവസാനിച്ചു. മനസ്സിന്റെ അജ്ഞാതലോകത്തേക്ക് മനുഷ്യനെ കൈപിടിച്ച് ആനയിച്ച ഫ്രോയിഡിനെ ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നത് മഹാനായ സാംസ്‌കാരിക കുലപതിയെന്നാണ്.
ഒരു തീമഴപോലെ വന്നു മറഞ്ഞ ഹിറ്റ്‌ലറിന്റെ ആധിപത്യത്തിന്റെ പശ്ചാത്തലത്തില്‍, വ്യഥിതമായ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തൈലലേപനം നടത്തിയിരുന്ന മഹാനായ ഫ്രോയിഡിന്റെ അന്ത്യദിനങ്ങളെപ്പറ്റി ഇത്ര ഹൃദയസ്പൃക്കായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇല്ലെന്നാണ് തോന്നുന്നത്. ആ വലിയ വിടവാണ് മാര്‍ക്ക് എഡ്മണ്ട്‌സണ്‍ ഈ കൃതിയിലൂടെ നികത്തുന്നത്.
(റോസാദലങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ഫ്രോയിഡ് പതുക്കെ മരണത്തിലേക്ക് അടുക്കുകയായിരുന്നു.
1939 സപ്തംബര്‍ 19. ഏണസ്റ്റ് ജോണ്‍സ് പുതിയ വസതിയായ മാര്‍സ് ഫീല്‍ഡ് ഗാര്‍ഡന്‍സില്‍ ഗുരുനാഥനെ കാണാനെത്തി. കൊതുകുവലയിട്ട കൗച്ചില്‍ പകുതി ഓര്‍മയില്‍ കിടക്കുകയായിരുന്ന അദ്ദേഹത്തെ വിളിച്ചുണര്‍ത്തി. ഏണസ്റ്റ് ജോണ്‍സ് ഓര്‍മിക്കുന്നു: 'അദ്ദേഹം കണ്ണുകള്‍ തുറന്നു. എന്നെ തിരിച്ചറിയുകയും കൈകള്‍ ഉയര്‍ത്തുകയും ചെയ്തു. ആ കൈകള്‍ ഉയര്‍ത്തി വീശിയത് അര്‍ഥവത്തായിരുന്നു. ഒരു വിടവാങ്ങലിന്റെ സൂചന.'
ശസ്ത്രക്രിയകള്‍ മൂലം ഫ്രോയിഡിന്റെ മുഖമാകെ വികൃതമായിരുന്നു. കവിളിന്റെ ഒരു വശത്തുനിന്നും ചീഞ്ഞുനാറുന്ന ദ്രാവകം ഒഴുകിക്കൊണ്ടിരുന്നു. അടുത്തു പോയാല്‍ അസഹ്യമായ ദുര്‍ഗന്ധമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത് മകള്‍ അന്നയായിരുന്നു.
ഡോക്ടര്‍ ഷൂര്‍ തന്റെ ലോകപ്രസിദ്ധനായ രോഗിയുടെ കിടക്കയ്ക്കരികില്‍ വന്നിരുന്ന്, കൈകളില്‍ സ്പര്‍ശിച്ചു. അപ്പോള്‍ ഫ്രോയിഡ് പറഞ്ഞു: 'പ്രിയപ്പെട്ട ഷൂര്‍, നാം തമ്മില്‍ മുന്‍പ് നടത്തിയിരുന്ന സംഭാഷണം മറന്നോ? സമയം ആഗതമാകുമ്പോള്‍ എന്നെ ഉപേക്ഷിക്കുകയില്ലെന്ന് താങ്കള്‍ വാക്കു തന്നിരുന്നതല്ലേ? സമയം എത്തിക്കഴിഞ്ഞിരിക്കുന്നു. പീഡനം മാത്രമാണ്, ഒന്നും അവശേഷിക്കുന്നില്ല.' അന്നയോട് ആലോചിക്കാനും അദ്ദേഹം ഡോക്ടറോട് അപേക്ഷിച്ചു. അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ സങ്കടത്തോടെ അന്ന അനുമതി നല്‍കി. അന്നുതന്നെ മൂന്ന് സെന്റിഗ്രാം വരുന്ന മോര്‍ഫീന്‍ ഫ്രോയിഡില്‍ ഡോക്ടര്‍ കുത്തിവച്ചു. എത്ര കഠിനമായ വേദന ഉണ്ടായാലും, ആസ്പിരിന്‍ ഒഴികെ മറ്റൊരു വേദനാസംഹാരിയും ഫ്രോയിഡ് കഴിച്ചിരുന്നില്ല. വേദനകള്‍ക്കെല്ലാം അവസാനം അവധികൊടുക്കുന്ന മോര്‍ഫീന്‍ കുത്തിവെച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. മൂന്നു പ്രാവശ്യം മോര്‍ഫീന്‍ കുത്തിവച്ചു. അതോടെ ബോധരഹിതനായെങ്കിലും, ഫ്രോയിഡില്‍നിന്ന് ജീവന്റെ പറവ പറന്നുപോയിരുന്നില്ല. ഒടുവില്‍ സപ്തംബര്‍ 23-ന് ശനിയാഴ്ച പ്രഭാതത്തില്‍, മൂന്നു മണിക്ക് ആ മഹാജീവിതം അവസാനിച്ചു. മനസ്സിന്റെ അജ്ഞാതലോകത്തേക്ക് മനുഷ്യനെ കൈപിടിച്ച് ആനയിച്ച ഫ്രോയിഡിനെ ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നത് മഹാനായ സാംസ്‌കാരിക കുലപതിയെന്നാണ്.
ഒരു തീമഴപോലെ വന്നു മറഞ്ഞ ഹിറ്റ്‌ലറിന്റെ ആധിപത്യത്തിന്റെ പശ്ചാത്തലത്തില്‍, വ്യഥിതമായ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും തൈലലേപനം നടത്തിയിരുന്ന മഹാനായ ഫ്രോയിഡിന്റെ അന്ത്യദിനങ്ങളെപ്പറ്റി ഇത്ര ഹൃദയസ്പൃക്കായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഇല്ലെന്നാണ് തോന്നുന്നത്. ആ വലിയ വിടവാണ് മാര്‍ക്ക് എഡ്മണ്ട്‌സണ്‍ ഈ കൃതിയിലൂടെ നികത്തുന്നത്.
(റോസാദലങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
No comments:
Post a Comment