കേരളത്തിന്റെ
സാംസ്‌കാരികതലസ്ഥാനം ആകാശത്ത് നിന്ന് ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ .
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ്പ് ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ
ദൃശ്യങ്ങള്‍ .














കഴുമരത്തിനു മുന്നില്‍ കസബ് ആണയിട്ടു: ഇനിയെരിക്കലും ഇത്തരം തെറ്റ് ഞാന്‍ ചെയ്യില്ല |
Text Size: ![]() ![]() ![]() |
പുനെ: രണ്ടു ദിവസമായി പുനെയിലെ ചരിത്രപ്രസിദ്ധമായ യെര്‍വാദ ജയില്‍ കനത്ത സുരക്ഷാവലയത്തിലായിരുന്നു. മഹാത്മാഗാന്ധിയുള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ തടവില്‍ കിടന്നിട്ടുള്ള ജയിലില്‍ രാജ്യത്തെ കൊടുംകുറ്റവാളിയെ പേറുന്നതിന്റെ പിരിമുറുക്കം പുറമേ ദൃശ്യമായിരുന്നില്ല. കഴിഞ്ഞ പതിനെട്ടിനു രാത്രിയാണു കനത്ത ബന്തവസില്‍ മുഹമ്മദ് അജ്‌മല്‍ കസബ് യെര്‍വാദ ജയിലിന്റെ മതില്‍ക്കെട്ടു കടന്നുവന്നത്. അതിസുരക്ഷാ സെല്ലില്‍ ഇരുചെവിയറിയാതെ കസബിനെ പാര്‍പ്പിച്ചു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് കാവല്‍നില്‍ക്കുന്ന ജയില്‍മുറിയില്‍ ഏതു വി.ഐ.പി. കുറ്റവാളിയെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു ജയില്‍ ജീവനക്കാര്‍ക്കു പോലും അറിയില്ലായിരുന്നു. ഇന്നലെ പുലര്‍ച്ചെ കസബിനെ വിളിച്ചുണര്‍ത്തി. അരമണിക്കൂറിനുള്ളില്‍ കുളിയും മറ്റു പ്രഭാതകൃത്യങ്ങളും കഴിച്ചു കസബ് തിരിച്ചെത്തി. പിന്നെ അല്‍പസമയം പ്രാര്‍ഥന. ജയില്‍ അധികൃതര്‍ കസബിനു ധരിക്കാന്‍ പുതിയ വസ്‌ത്രങ്ങള്‍ നല്‍കി. ഈ സമയമത്രയും കസബ് ഒന്നും മിണ്ടിയില്ല. അഞ്ചരയ്‌ക്കും ആറിനുമിടയില്‍ മഹാരാഷ്‌ട്ര ജയില്‍ ഐജി മീരന്‍ ബോര്‍വങ്കറും ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായിയും എത്തിച്ചേര്‍ന്നു. അപ്പോള്‍ കസബിനെ വൈദ്യപരിശോധനയ്‌ക്കു കൊണ്ടു പോയിരിക്കുകയായിരുന്നു. ജയില്‍ ഡോക്‌ടര്‍ കസബിനെ പരിശോധിച്ചു പൂര്‍ണആരോഗ്യവാനെന്നു സര്‍ട്ടിഫിക്കറ്റ് നല്‍കി. വൈകാതെ ആരാച്ചാര്‍ ജയില്‍വളപ്പിലെത്തി. യെര്‍വാദ ജയിലില്‍ ആരാച്ചാരില്ലാത്തതിനാല്‍ കൃത്യം നടത്താന്‍ നാഗ്‌പൂരില്‍നിന്നു കൊണ്ടുവരികയായിരുന്നു. പോലീസ് അകമ്പടിയില്‍ കസബിനെ തൂക്കിലേറ്റല്‍ നടത്തുന്ന പ്രത്യേക സെല്ലിലേക്കു കൊണ്ടു പോയി. കൊലക്കയര്‍ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം പരവശനെപ്പോലെ കാണപ്പെട്ടെങ്കിലും കസബ് ആത്മധൈര്യം വീണ്ടെടുത്തു. നിരപരാധികളെ വെടിവച്ചുകൊന്നതിന്റെ മനഃസാക്ഷിക്കുത്ത് അല്‍പം പോലും ആ മുഖത്ത് പ്രകടമായിരുന്നില്ല. അന്ത്യാഭിലാഷം എന്തെങ്കിലും ഉണ്ടോയെന്നും സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും കൈമാറാനുണ്ടോയെന്നും മജിസ്‌ട്രറ്റിന്റെ ചോദ്യം. ഇല്ല എന്നു രണ്ടു ചോദ്യത്തിനും മറുപടി. കൈകള്‍ പിന്നില്‍ പിണച്ചുകെട്ടി, കറുത്ത മൂടുപടം കൊണ്ടു മുഖം മറയ്‌ക്കുമ്പോള്‍ കസബ് ഇങ്ങനെ പറഞ്ഞു: 'അള്ളാ കസം, ഐസി ഗലത്തി ദുബാര നഹി ഹോഗി'( സര്‍വശക്‌തനായ അല്ലാഹുവിന്റെ നാമത്തില്‍ ആണയിടുന്നു, ഇനിയൊരിക്കലും ഇത്തരമൊരു തെറ്റ് ഞാന്‍ ചെയ്യില്ല). അതായിരുന്നു ഇന്ത്യയെ വിറപ്പിച്ച കൊടും ഭീകരന്റെ അവസാന വാക്കുകള്‍. കൃത്യം ഏഴര. കഴുമരത്തിന്റെ ലിവര്‍ ആരാച്ചാര്‍ തള്ളിനീക്കി. കസബ് കയറില്‍ തൂങ്ങി താഴേക്കു പതിച്ചു. പത്തുമിനിറ്റിനു ശേഷം ഡോക്‌ടര്‍ താഴെയെത്തി പരിശോധിച്ചു മരണം ഉറപ്പിച്ചു. അപ്പോഴേക്കു നേരം നന്നായി വെളുത്തിരുന്നു. 7.46നു പോലീസ് അധികാരികള്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍. പാട്ടീലിനെ വിവരമറിയിച്ചു: 'ഓപ്പറേഷന്‍ എക്‌സ് പൂര്‍ത്തിയായി.' വൈകാതെ ജയില്‍ വളപ്പില്‍തന്നെ ജഡം കബറടക്കി. ഈസമയം ദൃശ്യമാധ്യങ്ങളിലൂടെ വാര്‍ത്ത പുറത്തുവന്നിരുന്നു. അരമണിക്കൂറിനുള്ളില്‍ യെര്‍വാദ ജയിലിനു മുന്നിലേക്കു ജനം ഒഴുകിത്തുടങ്ങി. എല്ലാവരും സന്തോഷത്തിലായിരുന്നു. നീതി നടപ്പാക്കിയെന്നു പലരും ഉറക്കെ പറയുന്നുണ്ടായിരുന്നു. പിന്നെ പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനം കസബിന്റെ മരണം ആഘോഷമായി ഏറ്റെടുത്തു. |
നാലുമണിക്കൂര്‍ കൊണ്ട് ഓപ്പറേഷന്‍ 'മണിനാദം' |
Text Size: ![]() ![]() ![]() |
ഇടുക്കി: ഓപ്പറേഷന്‍ മണി നാദം (റിംഗ് ടോണ്‍) എന്ന പേരിട്ടായിരുന്നു മണിയെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ് പദ്ധതി തയാറാക്കിയത്. അറസ്‌റ്റിനെപ്പറ്റി മുന്‍കൂട്ടി അറിയാമായിരുന്നതു പത്തില്‍ താഴെ ഉദ്യോഗസ്‌ഥര്‍ക്കു മാത്രം. പ്രതിരോധിക്കാനോ പ്രതിഷേധം സംഘടിപ്പിക്കാനോ ഇട നല്‍കാതെ നാലുമണിക്കൂര്‍ കൊണ്ടു പോലീസ് നടത്തിയ ഓപ്പറേഷന്‍ സി.പി.എമ്മിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഷൂക്കൂര്‍ വധക്കേസില്‍ കണ്ണൂരില്‍ പി.ജയരാജനും, ടി.വി.രാജേഷും അറസ്‌റ്റിലായപ്പോള്‍ ശക്‌തമായി പ്രതിഷേധിച്ച സി.പി.എം ഇവിടെ ആദ്യ ഞെട്ടലില്‍ നിന്നു മുക്‌തനാകാന്‍ പോലും രണ്ടു മണിക്കൂര്‍ സമയം എടുത്തു. ആറുമാസം നീണ്ട അന്വേഷണങ്ങള്‍ക്കിടയില്‍ ഉടന്‍ അറസ്‌റ്റു നടക്കുമെന്ന് ഇടയ്‌ക്കിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇന്നലെ പോലീസ് നടത്തിയ നീക്കത്തെക്കുറിച്ച് ആര്‍ക്കും യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആഴ്‌ചകള്‍ക്ക് മുന്‍പു തന്നെ അറസ്‌റ്റ് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച ചെയ്‌തിരുന്നുവത്രേ. 'ഓപ്പറേഷന്‍ മണി നാദം' എന്നു നടത്തണമെന്ന് മാത്രം തീരുമാനിച്ചിരുന്നില്ല. പുലര്‍ച്ചെ അറസ്‌റ്റ് നടത്തി രാവിലെ പതിനൊന്നു മണിക്കു മുന്‍പു മണിയെ ജയിലിലെത്തിക്കണം എന്നു മാത്രമായിരുന്നു തീരുമാനം. പ്രതിഷേധം ഒഴിവാക്കുന്നതിനായിരുന്നു ഇത്. തിങ്കളാഴ്‌ച രാവിലെയാണ് ഐ.ജി.പത്മകുമാര്‍ ഉദ്യോഗസ്‌ഥരെ വിളിച്ച് മണിയെ അറസ്‌റ്റു ചെയ്യുന്നുവെന്ന വിവരം അറിയിച്ചത്. പിന്നെയുളള നടപടികള്‍ വേഗത്തിലായിരുന്നു. വാര്‍ത്ത ചോരാതിരിക്കാന്‍ വയര്‍ലെസ് സംവിധാനം പൂര്‍ണമായും ഒഴിവാക്കി. മൊബൈല്‍ ഫോണിലൂടെ മാത്രമായിരുന്നു ആശയ വിനിമയം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന നാലു ഡിവൈ.എസ്.പിമാര്‍, എസ്.പി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ക്കു മാത്രമാണ് ദൗത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നിനാണ് മൂന്ന് ഡിവൈ.എസ്.പിമാര്‍ അടങ്ങിയ സംഘം കുഞ്ചിത്തണ്ണിയിലേക്ക് പോയത്. അന്വേഷണ സംഘത്തിലുള്ള മൂന്നാര്‍ ഡിവൈ.എസ്.പി വി.എന്‍. സജി കുഞ്ചിത്തണ്ണിയില്‍ മണിയുടെ വീടിനു പരിസരത്ത് കാത്തു നിന്നിരുന്നു. 5.30 ഓടെ കുഞ്ചിത്തണ്ണിയിലെത്തിയ സംഘത്തിനൊപ്പം മൂന്നാര്‍ ഡിവൈ.എസ്.പിയും ചേര്‍ന്നതോടെ ഓപ്പറേഷന്‍ ആരംഭിച്ചു. നാലു വാഹനങ്ങളിലായി 24 പോലീസുകാര്‍ വീടിനു മുന്‍പിലെത്തി. പത്തുപേര്‍ വീടിനു മുന്‍പിലേക്ക് ചെന്നു. ബാക്കിയുള്ളവര്‍ വീടിനു പുറത്തു നിലയുറപ്പിച്ചു. ബഹളം കേട്ടു പ്രതിഷേധക്കാര്‍ എത്തിയാല്‍ ചെറുക്കുക ആയിരുന്നു ഉദ്ദേശം. സംഘത്തിലുള്ള തൊടുപുഴ ഡിവൈ.എസ്.പി ആന്റണി തോമസ് വാതിലില്‍ മുട്ടി. മണിയുടെ മരുമകന്‍ വാതില്‍ തുറന്നു. 'മണിയാശാനേ' എന്നു വിളിച്ചുകൊണ്ടു പോലീസ് അകത്തേക്ക്. മണിയോടു നിങ്ങളെ അറസ്‌റ്റ് ചെയ്‌തിരിക്കുകയാണന്ന് അറിയിച്ചു. വസ്‌ത്രം മാറുന്നതിനുള്‍പ്പടെ അരമണിക്കൂര്‍ സമയം. ഇവിടെ നിന്ന് നേരെ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേക്ക്. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വിവരം അറിഞ്ഞു നെടുങ്കണ്ടത്ത് എത്തുന്നതിനു മുന്‍പേ സ്‌റ്റേഷനു തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി അറസ്‌റ്റ് നടപടി പൂര്‍ത്തിയാക്കിയിരുന്നു. കോടതി നടപടി പൂര്‍ത്തിയാക്കാന്‍ അരമണിക്കൂര്‍ സമയം. റിമാന്‍ഡിലായതോടെ പത്തോളം വാഹനങ്ങളുടെ അകമ്പടിയോടെ പീരുമേട് സബ്‌ജയിലിലേക്ക്. രാവിലെ പതിനൊന്നിനു മുന്‍പേ ജയിലില്‍. പ്രതിഷേധങ്ങളോ, ബഹളങ്ങളോ ഒന്നുമില്ലാതെ പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും ഞെട്ടല്‍ മാറും മുന്‍പെ ഓപ്പറേഷന്‍ സക്‌സസ്. സമീപ ജില്ലകളിലെ ക്യാമ്പുകളില്‍ നിന്നായി 500 പോലീസുകാരെ ജില്ലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ എന്താണ് ഡ്യൂട്ടിയെന്ന് ഇവരോട് പറഞ്ഞിരുന്നില്ല. ഇടുക്കിയിലേക്കെന്നു പറഞ്ഞെങ്കിലും ജില്ലയ്‌ക്ക് പുറത്തുള്ള ക്യാമ്പുകളിലാണ് ഇവരെ താമസിപ്പിച്ചത്. രാവിലെ ഇവരെ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. |
ദയാഹര്‍ജിപ്പട്ടികയുടെ ക്രമം മറികടന്നു ശിക്ഷ |
Text Size: ![]() ![]() ![]() |
ന്യൂഡല്‍ഹി: അജ്‌മല്‍ കസബിന്റെ ദയാഹര്‍ജിയില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തീര്‍പ്പുകല്‍പിച്ചത് ദയാഹര്‍ജികള്‍ ലഭിച്ച ക്രമം മറികടന്ന്. 12 പേര്‍ ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളതിലെ അവസാന പേരുകാരനായിരുന്നു കസബ്. 11 പേര്‍ ദയാഹര്‍ജി നല്‍കി കാത്തിരിക്കുമ്പോള്‍ മുന്‍ഗണനാക്രമം തെറ്റിച്ചാണോ പന്ത്രണ്ടാമനായ കസബിന്റെ ഹര്‍ജി രാഷ്‌ട്രപതി തള്ളിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ദയാഹര്‍ജിക്കായി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌ത അപേക്ഷകളില്‍ പന്ത്രണ്ടാമതാണു കസബിന്റെ കേസ്. 2012 ഒക്‌ടോബര്‍ 16 നാണ് കസബിന്റെ അപേക്ഷയനുസരിച്ച് ആഭ്യന്തരമന്ത്രാലയം ദയാഹര്‍ജിക്കു ശിപാര്‍ശ ചെയ്‌തത്. 'ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌തു' എന്നാണ് കസബിനെതിരേയുള്ള കുറ്റങ്ങളില്‍ പ്രധാനം. 2001 ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ അഫ്‌സല്‍ ഗുരു പട്ടികയില്‍ ആറാമതുണ്ട്. 2011 ഓഗസ്‌റ്റ് നാലിനാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ ചെയ്‌തിരുക്കുന്നത്. അഫ്‌സല്‍ ഗുരുവിന്റെ ഫയലില്‍ തീരുമാനം വൈകിപ്പിക്കുന്നതു വഴി സര്‍ക്കാര്‍ 'പ്രീണനരാഷ്‌ട്രീയം' കളിക്കുകയാണെന്നു ബി.ജെ.പി. പലവുരു ആരോപിച്ചിരുന്നു. ദയാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലും മുന്‍ഗണനാക്രമം പാലിച്ചിരുന്നില്ലെന്നു വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഗുര്‍മീത് സിംഗിന്റെ ദയാഹര്‍ജി പരിഗണനയ്‌ക്കു സമര്‍പ്പിച്ചതിനുശേഷം വന്ന 22 ദയാഹര്‍ജികളും പ്രതിഭാപാട്ടീല്‍ പരിഗണിച്ചതായാണു രേഖകള്‍ പറയുന്നത്. ഗുര്‍മീത് സിംഗിന്റെ ഹര്‍ജി ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. രാഷ്‌ട്രപതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തുവിട്ട, തീരുമാനം കാത്തിരിക്കുന്ന ദയാഹര്‍ജികളുടെ പട്ടികയും സമര്‍പ്പിച്ച തീയതിയും 1. ഗുര്‍മീത് സിംഗ്(കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കേസ്)- 11.12.2009 2.ധരംപാല്‍(പീഡനക്കേസില്‍ ജാമ്യത്തില്‍ കഴിയവേ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ്)-15.09.2010 3. സുരേഷ്, രാംജി(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന് അഞ്ചു ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്)-24.02.2011 4. സൈമണ്‍, ജ്‌ഞാനപ്രകാശ്, മാടയ്യ, ബിലവന്ദ്ര(കുഴിബോംബ് സ്‌ഫോടനത്തില്‍ 22 പേരെ കൊലപ്പെടുത്തിയ കേസ്)-30.05.2011 5. പ്രവീണ്‍കുമാര്‍(ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസ്)- 18.07.2011 6. അഫ്‌സല്‍ ഗുരു(ഒന്‍പതുപേരുടെ മരണത്തിനിടയാക്കിയ പാര്‍ലമെന്റ് ആക്രമണം)-04.08.2011 7. സയ്‌ബന്ന എന്‍. നടികര്‍(ഭാര്യയേയും മകളേയും കൊന്ന കേസ്)-08.09.2011 8. ജാഫര്‍ അലി(ഭാര്യയേയും അഞ്ചു പെണ്‍മക്കളേയും കൊലപ്പെടുത്തിയ കേസ്)- 03.11.2011 9. സോണിയ, സഞ്‌ജീവ്(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന് എട്ടു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസ്)-20.01.2012 10. സുന്ദര്‍ സിംഗ്(സഹോദരന്റെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസ്)-07.02.2012 11. അത്‌ബീര്‍(വസ്‌തുതര്‍ക്കത്തേത്തുടര്‍ന്ന് രണ്ടാനമ്മയേയും അവരുടെ മകനേയും മകളേയും കൊന്ന കേസ്)-19.06.2012 12. അജ്‌മല്‍ കസബ്(ഇന്ത്യക്കെതിരേ യുദ്ധം ചെയ്യുകയും 166 പേരെ കൊലപ്പെടുത്തുകയും 238 പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്‌ത കേസ്)-16.12.2012 news captured form mangalam daily online edition. Date on: 22-11-2013 |
ഈപ്പച്ചന് ഒരേക്കറില്‍ തനിച്ചാണ്... | ||
Text Size: ![]() ![]() ![]() | ||
59 വര്‍ഷമായി കൃഷി ഈപ്പച്ചന് ദിനചര്യയാണ്. 36 വര്‍ഷം മുന്‍പ് ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടിട്ടും കൃഷിയോടുള്ള അഭിനിവേശത്തിന് ഒട്ടുംതന്നെ കുറവുണ്ടായില്ല. ജീവിതത്തിന്റെ സായാഹ്നത്തിലാണെങ്കിലും ഒരേക്കര്‍ സ്‌ഥലം കൃഷിയാല്‍ സമ്പന്നമാക്കാന്‍ ഈപ്പച്ചന് കഴിയുന്നുയെന്നത് വിസ്‌മയവും കൗതുകവുമാണ്, മറ്റാരുടെയും സഹായമില്ലാതെ എന്നുകൂടിയറിയുമ്പോള്‍. പച്ചക്കറിക്കൃഷിയുടെ ഒരു നീണ്ടനിര തന്നെ ഈപ്പച്ചന് പറയാനുണ്ട്. വാഴ, ചേന, വഴുതന, പയര്‍, ചതുരപ്പയര്‍, സൊയാബീന്‍, കത്രിക്ക, കോവയ്‌ക്ക എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. ഇവ കൂടാതെ ഇഞ്ചി, സ്വയം ബഡ് ചെയ്‌തെടുത്ത ജാതിത്തൈകള്‍, വിഷചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന അണലി പ്രവേഗം തുടങ്ങിയവയും അദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. മഴക്കാലത്തിനു ശേഷമാണു സാധാരണയായി കൃഷിയിറക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ 11 മണി വരെയുള്ള സമയങ്ങളിലാണ് ഈപ്പച്ചന്‍ കൃഷിയിടത്തില്‍ പണിക്കിറങ്ങുക. ജൈവ കൃഷിയോടാണ് ഈപ്പച്ചനു കൂടുതല്‍ താല്‍പര്യം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലേ രാസവളങ്ങളെ ആശ്രയിക്കാറുള്ളു. വേപ്പിന്‍പിണ്ണാക്കും യൂറിയയും ചാണകത്തില്‍ കലക്കി തളിക്കുക, ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക തുടങ്ങിയവ കീടങ്ങളെ തുരത്താനുള്ള ഈപ്പച്ചന്റെ ജൈവകൃഷിയിലെ ചില രീതികളാണ്. പച്ചക്കറിത്തോട്ടത്തില്‍ ജമന്തിപ്പൂക്കളൂം ഈപ്പച്ചന്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ജമന്തിപ്പൂക്കളുടെ മണം വിളകളെ കീടങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുകയും പൂക്കള്‍ വില്‍ക്കുമ്പോള്‍ സാമ്പത്തികനേട്ടം ലഭിക്കുന്നതായും ഈ കൃഷിക്കാരന്‍ പറയുന്നു. ഗാര്‍ഡന്‍ നെറ്റ് രീതിയുള്‍പ്പെടെയുള്ള പുതിയ രീതികള്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഈപ്പച്ചന്‍. തന്റെ കൃഷിയില്‍ കൃഷി വകുപ്പിന്റെ സഹകരണം എടുത്തുപറയേണ്ടയൊന്നാണെന്നാണ് ഈപ്പച്ചന്‍ കരുതുന്നത്. കൃഷി വകുപ്പ് നടത്തുന്ന പഠനക്ലാസുകളിലെല്ലാം സ്‌ഥിരം സാന്നിധ്യമാണ് അദ്ദേഹം. യൂറിയ, വേപ്പിന്‍ പിണ്ണാക്ക്, സെറാമില്‍ തുടങ്ങിയവ എല്ലാ കൊല്ലങ്ങളിലും ഈപ്പച്ചന് കൃഷിവകുപ്പില്‍നിന്നു ലഭിക്കാറുണ്ട്. ചെറുവള്ളി കാവുംഭാഗത്തുള്ള പലവ്യഞ്‌ജന കടകളില്‍ തന്നെയാണ് ഈപ്പച്ചന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. വിപണി വിലയോടടുത്ത വില തന്നെ ലഭിക്കുന്നുണ്ടന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കൃഷി എക്കാലത്തും ലാഭം മാത്രമേ സമ്മാനിച്ചിട്ടുള്ളൂയെന്നു ഈപ്പച്ചന്‍ ഓര്‍ക്കുന്നു. 2011-ല്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ മികച്ച കര്‍ഷകനുള്ള കൃഷി വകുപ്പിന്റെ പൊന്നാടയും ചിറക്കടവ്, പൊന്‍കുന്നം മാര്‍ക്കറ്റ് സൊസൈറ്റികളുടെ അവാര്‍ഡും ഈപ്പച്ചന്റെ കൃഷി വൈദഗ്‌ധ്യത്തിനു ലഭിച്ച അംഗീകാരങ്ങളാണ്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കൃഷിയില്‍നിന്നു പിന്തിരിയാന്‍ നിര്‍ബന്ധിക്കുന്നുണ്ടങ്കിലും ആരോഗ്യം അനുവദിക്കുവോളം മണ്ണില്‍ ചവിട്ടി നടക്കണമെന്നാണ് ഈപ്പച്ചന്റെ ആഗ്രഹം. |
മരിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും? | ||
Text Size: ![]() ![]() ![]() | ||
ഭര്‍ത്താവ് തിരികെയെത്തുമെന്ന ഉറച്ച വിശ്വാസമായിരുന്നു റഷ്യന്‍ വനിതയ്‌ക്കുണ്ടായിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം മൃതദേഹം വീട്ടിലെ ഒരു മുറിയില്‍ സൂക്ഷിച്ചു. പിതാവിനെ ദിവസവും സന്ദര്‍ശിക്കണമെന്നും താന്‍ തയാറാക്കുന്ന സൂപ്പ് കുടിപ്പിക്കണമെന്നും ഇവര്‍ തന്റെ അഞ്ച് മക്കള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. താന്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ കടന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് വൈകുമെന്നായിരുന്നു പാവം ഭാര്യയുടെ വിശ്വാസം. ഇവരുടെ മനോനില തകരാറിലാണെന്ന് അന്വേഷണ സംഘത്തിന് വ്യക്‌തമായിട്ടുണ്ട്. അമ്മയുടെ സമാധാനത്തിനു വേണ്ടി മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ പോയി വരുന്ന മക്കള്‍ പിതാവ് തങ്ങളോട് സംസാരിച്ചുവെന്നും ഭക്ഷണം കഴിച്ചുവെന്നും പറയുന്നത് പതിവായിരുന്നു. പിതാവിന്റെ മൃതദേഹം ചീഞ്ഞു തുടങ്ങിയപ്പോള്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചാണ് അവര്‍ ആ ഘട്ടം തരണം ചെയ്‌തത്. പിന്നീട് വീട് മാറുന്ന സമയത്താണ് അവര്‍ പിതാവിന്റെ മൃതദേഹം അമ്മ കാണാതെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മൃതദേഹം ഒരു പ്ലാസ്‌റ്റിക് കവറിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. എന്നാല്‍, തലയും ഒരു കൈയും വേര്‍പെട്ടു പോയതിനാല്‍ അവ ചവറു കൂനയില്‍ കളയുായായിരുന്നു എന്നും കുട്ടികള്‍ പറഞ്ഞു. |
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിളകി ബൈക്ക് യാത്രികന്റെ തലയില്‍ വീണു |
Text Size: ![]() ![]() ![]() |
ആലപ്പുഴ: ഓടുന്നതിനിടെ സ്വകാര്യബസിന്റെ ഒരു ഡോര്‍ ഇളകി അതുവഴി പോയ ബെക്ക് യാത്രികന്റെ തലയില്‍ വീണു. യാത്രികന്‍ ബൈക്കില്‍ നിന്ന് താഴെ വീണെങ്കിലും ബൈക്ക് നൂറു മീറ്ററോളം ഓടിയ ശേഷമാണ് ഇടിച്ചു നിന്നത്. യാത്രക്കാരന് കാര്യമായ പരുക്കില്ല. |