Saturday, 15 December 2012

പ്രൈമറിസ്‌കൂളിലെ വെടിവെപ്പ്‌



32 Photos

ന്യൂടൗണ്‍: യു.എസ്സില്‍ െ്രെപമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18 കുട്ടികളടക്കം 27 പേര്‍ മരിച്ചു. ഇരുപതുകാരനായ അക്രമിയെ പോലീസ് വെടിവെച്ചുവീഴ്ത്തി. കണക്ടികട്ട് സംസ്ഥാനത്തെ ന്യൂടൗണിലുള്ള സാന്‍ഡി ഹൂക് സ്‌കൂളില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതര (ഇന്ത്യന്‍ സമയം രാത്രി എട്ടു മണി)യോടെയാണ് സംഭവം. സ്‌കൂളുമായി ബന്ധമുള്ളയാളാണ് അക്രമിയെന്നും രണ്ടുതോക്കുകള്‍ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അസംഖ്യം വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പോലീസും രക്ഷാപ്രവര്‍ത്തകരും അധ്യാപകരുമൊക്കെ ചേര്‍ന്ന് കുട്ടികളെ സ്‌കൂളില്‍നിന്ന് ഒഴിപ്പിച്ചു. 2007ല്‍ വിര്‍ജീനിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ 32 പേര്‍ മരിക്കാനിടയായ വെടിവെപ്പിനുശേഷം യു.എസ്സില്‍ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണിത്. ഇക്കൊല്ലം ഇതിനുമുമ്പും സ്‌കൂളുകളില്‍ വെടിവെപ്പുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച വെടിവെപ്പു നടന്ന സാന്‍ഡി ഹൂക് സ്‌കൂള്‍ ഉന്നതനിലവാരമുള്ള സ്ഥാപനമാണ്. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ നാലാംതരം വരെയായി അറുന്നൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
































Friday, 30 November 2012

കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനം ആകാശത്ത് നിന്ന് ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ . മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ജെ. ഫിലിപ്പ് ഹെലികോപ്റ്ററില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ .














Thursday, 22 November 2012

കേരള സര്‍വകലാശാല വാര്‍ത്തകള്‍
Text Size:   
ഡിഗ്രി ടൈംടേബിള്‍

നവംബര്‍ 28 ന്‌ തുടങ്ങുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ, ബി.എസ്സി, ബി.കോം (സി.ബി.സി.എസ്‌.എസ്‌) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

യു.ഐ.ടി. ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ

യു.ഐ.ടി സെന്ററുകളിലെ ഡിഗ്രി ഒന്ന്‌, മൂന്ന്‌, അഞ്ച്‌ സെമസ്‌റ്റര്‍ ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ (2009 അഡ്‌മിഷനും അതിന്‌ മുമ്പുള്ളതും - മേഴ്‌സി ചാന്‍സ്‌ ഒഴികെ) നടത്താന്‍ പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഇതിനുള്ള അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 26 (50 രൂപ പിഴയോടെ നവംബര്‍ 28, 250 രൂപ പിഴയോടെ നവംബര്‍ 30) വരെ സമര്‍പ്പിക്കാം. പരീക്ഷ ഡിസംബര്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ നടത്തും. ഇന്റേണല്‍ പരീക്ഷ അതത്‌ റഗുലേഷന്‌ വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ യു.ഐ.ടി സെന്ററില്‍ നിന്നും ലഭിക്കും.

എം.എ. അപ്ലൈഡ്‌ സൈക്കോളജി: ഒന്നാം റാങ്ക്‌ സൂര്യ. ബി. രാജിന്‌

കാര്യവട്ടം സൈക്കോളജി വകുപ്പ്‌ (സി.എസ്‌.എസ്‌) നടത്തിയ എം.എ അപ്ലൈഡ്‌ സൈക്കോളജി (2010-12) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂര്യ.ബി.രാജ്‌ ഒന്നാം റാങ്ക്‌ നേടി.

ജിയോഇന്‍ഫര്‍മേഷന്‍: സീറ്റൊഴിവ്‌

കാര്യവട്ടം കാമ്പസിലെ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ ടെക്‌നോളജിയില്‍ പൊതു വിഭാഗത്തിലും പട്ടികവിഭാഗത്തിലും സീറ്റൊഴിവുണ്ട്‌. താല്‍പര്യമുള്ളവര്‍ നവംബര്‍ 26-ന്‌ മുമ്പ്‌ സെന്റര്‍ ഡയറക്‌ടറെ ബന്ധപ്പെടുക. ഫോണ്‍. 9895666813.

സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം

കോമേഴ്‌സ് വകുപ്പ്‌ നാഷണല്‍ അക്കൗണ്ടിംഗ്‌ ടാലന്റ്‌ സെര്‍ച്ച്‌ പരീക്ഷയ്‌ക്ക് തായ്യാറെടുക്കുന്നവര്‍ക്കുള്ള സൗജന്യ പരിശീലനം നവംബര്‍ 23 ഉച്ചയ്‌ക്ക് ഒരുമണിക്ക്‌ നെടുമങ്ങാട്‌ ഗവ. കോളേജില്‍ നടത്തും. പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാവരെയും പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

ബി.എ/ബി.കോം പരീക്ഷ

നവംബര്‍ 28-ന്‌ തുടങ്ങുന്ന കരിയര്‍ റിലേറ്റഡ്‌ ഫസ്‌റ്റ് ഡിഗ്രി (സി.ബി.സി.എസ്‌.എസ്‌ - ഗ്രൂപ്പ്‌ 2 (എ) മൂന്നാം സെമസ്‌റ്റര്‍ ബി.എ ഇംഗ്ലീഷ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌, ജേര്‍ണലിസം മാസ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ വീഡിയോ പ്രൊഡക്ഷന്‍, മലയാളം മാസ്‌ കമ്മ്യൂണിക്കേഷന്‍, ബി.കോം കോമേഴ്‌സ് ഹോട്ടല്‍ മാനേജ്‌മെന്റ്‌ കേറ്ററിംഗ്‌, ബി.പി.എ. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്‌

കാര്യവട്ടം കാമ്പസില്‍ പഴ്‌സ് പ്രോഗ്രാമില്‍ ടെക്‌നിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക ഒഴിവിലേക്ക്‌ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
മകരവിളക്ക്‌ കാലത്ത്‌ ജലക്ഷാമം രൂക്ഷമായേക്കും
Text Size:   
ശബരിമല: മഴ ദുര്‍ബലമായതോടെ മകരവിളക്ക്‌ കാലത്ത്‌ ജലക്ഷാമം രൂക്ഷമായേക്കും. സന്നിധാനത്ത്‌ പ്രതിദിനം 70 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ ആവശ്യമായുള്ളത്‌. മകരവിളക്ക്‌ സീസണില്‍ ഒരുകോടി ലിറ്ററിലധികം വെള്ളം ആവശ്യമായിവരും.

സന്നിധാനത്തുള്ള വിവിധ ടാങ്കുകളിലായി 1.30 കോടി ലിറ്റര്‍ വെളളം മാത്രമേ ശേഖരിക്കാന്‍ കഴിയൂ. കുന്നാര്‍ ഡാമില്‍നിന്നു പമ്പാനദിയില്‍നിന്നുമാണ്‌ ശബരിമലയിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നത്‌.

സന്നിധാനത്തുനിന്നു നാലര കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ്‌ കുന്നാര്‍ ഡാം. സന്നിധാനത്തുനിന്നു വളരെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന കുന്നാര്‍ ഡാമില്‍നിന്ന്‌ യന്ത്ര സഹായമോ മറ്റ്‌ ചെലവുകളോ ഇല്ലാതെ പൈപ്പിലൂടെയാണ്‌ വെളളം ഒഴുകിയെത്തുന്നത്‌.

ദിനംപ്രതി 20 ലക്ഷം ലിറ്റര്‍ വെള്ളമാണ്‌ എത്തുന്നത്‌. മുന്‍കാലങ്ങളില്‍ മകരവിളക്ക്‌ സീസണ്‍ പകുതിയാകുമ്പോഴേക്കും കുന്നാര്‍ ഡാമിലെ ജലനിരപ്പ്‌ ക്രമാതീതമായി കുറയാറുണ്ട്‌. പിന്നെ ഇവിടെനിന്നു വളരെ കുറച്ച്‌ വെള്ളം മാത്രമാണ്‌ കിട്ടാറുള്ളത്‌.

മുന്‍കാലങ്ങളില്‍ പില്‍ഗ്രീം സെന്ററുകള്‍, ലാട്രിന്‍ കോംപ്ലക്‌സുകള്‍ എന്നിവിടങ്ങളില്‍ ജലത്തിന്റെ ഉപയോഗത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷംമുമ്പ്‌ 20 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട്‌ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ച്‌ പ്രവര്‍ത്തന ക്ഷമമാക്കിയിരുന്നു. കൂടാതെ ഇക്കുറി 20 ലക്ഷം ലിറ്ററിന്റെ രണ്ട്‌ വാട്ടര്‍

ടാങ്കുകളുടെ നിര്‍മ്മാണം പാണ്ടിത്താവളം ഭാഗത്ത്‌ ആരംഭിച്ചിട്ടുണ്ട്‌. മഴക്കാലമാകുന്നതോടെ കുന്നാര്‍ ഡാമും സന്നിധാനത്തെ വാട്ടര്‍ ടാങ്കുകളും നിറഞ്ഞ്‌ ഒഴുകും.

ഇത്‌ ഒഴിവാക്കുന്നതിനും കൂടുതല്‍ വെള്ളം സംഭരിക്കുന്നതിനുമായി അണക്കെട്ടിന്റെ ഉയരം വര്‍ധിപ്പിക്കാനുള്ള അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങുകയാണ്‌.

കൂടാതെ അണക്കെട്ടിന്റെ കാച്ച്‌മെന്റ്‌ ഏരിയായില്‍ മറ്റൊരു തടയണകൂടി നിര്‍മിക്കാനുള്ള നീക്കവും നടന്നില്ല.

പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുകയും സന്നിധാനത്തെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനും കഴിയും.

കുന്നാറില്‍നിന്നും സന്നിധാനത്തേക്ക്‌ വെള്ളം എത്തിക്കാന്‍ ഒരു സമാന്തര പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കുകയും വേണം. വര്‍ഷംതോറും ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ സംഖ്യയില്‍ 20 ശതമാനം വര്‍ധന ഉണ്ടാകുന്നുവെന്നാണ്‌ കണക്കാക്കുന്നത്‌. ഇതോടെ ഓരോ വര്‍ഷം കഴിയുംതോറും വെള്ളത്തിന്റെ ആവശ്യം വര്‍ധിക്കുകയാണ്‌. അതിനനുസൃതമായി പുതിയ സ്രോതസ്‌ കണ്ടെത്തിയില്ലെങ്കില്‍ ഏറെ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുമെന്നാണു വിലയിരുത്തല്‍.

പമ്പാനദിയില്‍നിന്ന്‌ മോട്ടോര്‍ ഉപയോഗിച്ച്‌ പമ്പുചെയ്‌താണ്‌ വാട്ടര്‍ അഥോറിട്ടി സന്നിധാനത്ത്‌ വെളളം എത്തിക്കുന്നത്‌.

കൂടാതെ സന്നിധാനത്തിനു സമീപം കുമ്പളാംതോട്ടില്‍നിന്നുള്ള വെള്ളവും സന്നിധാനത്ത്‌ ഉപയോഗിക്കുന്നുണ്ട്‌.

എന്നാല്‍ കുമ്പളാംതോട്‌ മണ്ഡലകാലം പകുതിയാകുമ്പോഴേക്കും വറ്റാറുണ്ട്‌. പിന്നെ ഏക ആശ്രയം കുന്നാര്‍ ഡാമിലെ വെള്ളമാണ്‌.